http://www.cyberjalakam.com

ജാലകം

Wednesday, October 20, 2010

അവിഹിത ബന്ധങ്ങളുടെ അവശേഷിപ്പുകള്‍

"വെക്കം വന്നാളീ..മുനീറു വന്നെക്കിണി ..ഓന്‍ ഇന്നെന്താപ്പോകൊണ്ടെന്നെക്കിനീ റബ്ബേ " നിസ്സാറിക്ക പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചിട്ട് റൂമിലേക്ക്‌ പോയി .

ഇത്തവണ കുറച്ചു പുതിയ അശ്ലീല ഫോണ്‍ സംഭാഷണങ്ങള്‍ ‍റെക്കോട് ചെയ്തതുമായാണ് മുനീര്‍ റൂമിലെത്തിയത്.

തനിയാവര്‍ത്തനങ്ങളുടെ വിരസമായ കുറച്ചു ദിവസങ്ങള്‍‍ക്കൊടുവില്‍ ഓരോ വെള്ളിയാഴ്ച വന്നെത്തുമ്പോഴാണ് മുനീറിന്റെ സന്ദര്‍‍ശനം.

പത്തു മണി വരെ നീളുന്ന ഉറക്കം, പിന്നെ നെയ്ച്ചോറും, കോഴിക്കറിയും റെഡിയാക്കി , വുളുവെടുത്തു ജുമായ്ക്കുള്ള പോക്കും , മടങ്ങി വന്നു വിസ്തരിച്ചുള്ള ഊണും കഴിയുമ്പോഴേക്കും മിക്കവാറും മുനീര്‍ എത്തും. ഇത് വെള്ളിയാഴ്ചകളിലെ തനിയാവര്‍ത്തനങ്ങള്‍. എനിക്കാണെങ്കില്‍ ജുമാക്ക് പോകേണ്ടതില്ല എന്നൊരു വ്യത്യാസം മാത്രം.

മുനീര്‍ അറബി വീട്ടിലെ ഡ്രൈവറാണ്. അവനു വെള്ളിയാഴ്ചയെ അല്പ്പം സ്വാതന്ത്രം കിട്ടൂ. അന്ന് മിക്കവാറും അവന്‍ ഞങ്ങളുടെ വില്ലയില്‍ എത്തിയിരിക്കും.

പുതിയ വിശേഷങ്ങള്‍, മൊബൈലില്‍ പുതിയ മാപ്പിള പാട്ടുകള്‍, സിനിമാ ഗാനങ്ങള്‍, ഇവിടെ നടക്കുന്ന പുതിയ സംഭവങ്ങള്‍, അറബി വീടുകളില്‍ നടക്കുന്ന കഥകള്‍, ഡ്രൈവര്‍മാരും വേലക്കാരികളും തമ്മിലുള്ള ബന്ധങ്ങള്‍, പുതിയ സിനിമകളുടെ സീ ഡികള്‍, അറബിക് പലഹാരങ്ങള്‍ ... ഇങ്ങിനെ എന്തെങ്കിലും ഒക്കെ കൊണ്ടായിരിക്കും ആളിന്റെ വരവ്.

വില്ലയിലെ പല മുറികളില്‍ നിന്നുമായി  ഈ വക കാര്യങ്ങളില്‍ താല്‍പ്പര്യമുള്ള ചിലരൊക്കെ
അന്ന് വൈകിട്ട് വരെ അവന്റെ ശ്രോതാക്കളാണ്.

അറബി വീടുകളുമായുള്ള സമ്പര്‍ക്കം , കടകളും, ചന്തകളും, ഷോപ്പിംഗ്‌ മാളുകളും ഒക്കെ കയറി ഇറങ്ങലും, പിന്നെ അറബി കുട്ടികളെ സ്കൂളില്‍ ആക്കാനും എടുക്കാനും പോകുമ്പോള്‍ മറ്റുള്ള അറബി വീടുകളിലെ മലയാളിഡ്രൈവര്‍മാരുമായുള്ള ചെങ്ങാത്തം ഇങ്ങനെ ഒക്കെയായി അവനു കിട്ടാത്ത ന്യൂസ്‌ ഇല്ല.

" ഈ ദുനിയാവില് ഓനിക്കറിയാത്ത ബിസേശം ബല്ലോം ഉണ്ടോ, തിജ്ജല്ലേ ഓന്‍ തിജ്ജ് " എന്നാണ് മലപ്പുറംകാരന്‍ നാസ്സറിക്കയുടെ കമെന്റ്

"ജ്ജ് ഞമ്മളെ വെടക്കാക്കാനെകൊണ്ട് ന്താപ്പോ കൊണ്ടേന്നെക്കണേ പഹയാ "

" ദാ പ്പോ നന്നായെ എല്ലാം കാണ്വേം, കേള്ക്കേം വേണം .. കയിഞ്ഞു കയുമ്പൊ ഞാന്‍ ബെടക്ക്‌ ..ഇങ്ങളൊക്കെ നല്ലോരു"

"ഓനെ മക്കാറാക്കാണ്ടിരിക്കി.. ജ്ജ് പറഞാളീന്‍ കുട്ട്യേ ...‍ "

അതേയ് മൂന്നു ഫോണ്‍ വിളികളാ കിട്ടീക്കിണേ... വര്‍ത്താനത്തിന്റെ ശേല് കേട്ടിട്ട് ഒരെണ്ണം മലപ്പുറോം, ഒന്ന് തലശ്ശേരീം മറ്റേതു വടകരയുമാണെന്ന് തോന്ന്ണു....

.. ഫോണ്‍ ലൌഡ് സ്പീക്കറില്‍ ഇട്ടു ..... സംഭാക്ഷണങ്ങള്‍ക്കായി എല്ലാവരും കാത് കൂര്‍‍പ്പിച്ചു

മലപ്പുറം ശൈലിയില്‍ ഒരു വീട്ടമ്മ ജാരനുമായി സൊള്ളുന്നു ... ഇടയ്ക്കു വിളിക്കാത്തതിലുള്ള പരിഭവം.. പിന്നെ കാലു വേദന മാറ്റാന്‍ ഉഴിച്ചില്‍ നടത്തിയ മൊല്ലാക്കയുമായുണ്ടായ ശാരീരിക ബന്ധത്തിന്റെ വിവരണം.. ജാരന്‍ ഓരോന്നും വിശദമായി ചോദിക്കുന്നുമുണ്ട് ..യാതൊരു ഉളുപ്പുമില്ലാതെ ആ സ്ത്രീ അതെല്ലാം ഭംഗിയായി വിശദീകരിക്കുന്നുണ്ട്. ഇടയ്ക്കു കുട്ടികളുടെ കരച്ചിലും സംസാരവും ഒക്കെ അവ്യക്തമായി കേള്‍ക്കാം .

ഒടുവില്‍ "ഞാന്‍ ഫോണ്‍ ബെക്കാണ് ട്ടോ .. മൂപ്പരാല് ഗള്ഫീന്ന് വിളിക്കണ നേരായി ..പണി കഴിഞ്ഞു മുറീല് വന്നിട്ട് നടു നീര്‍ത്തണനേരത്തൊരു വിളീണ്ടാവും... ഫോണ്‍ എന്ഗേ്ജ്ട് ആയാ നീ ആരോണ്ടാടീ ഈ വിളിചോണ്ടിരിക്കണേന്നും പറഞ്ഞു ചൂടാവും.... .. അതോണ്ട് ഞാന്‍ വെക്ക്യാ. ജ്ജ് പിന്നെ വിളീ "

മുറിയില്‍ ഒരു നിശബ്ദത പരന്നു.. പിന്നെ ചില നെടു വീര്‍പ്പുകളും, ദീര്‍ഘ നിശ്വാസങ്ങളും ...

ഏതോ അറബി രാജ്യത്ത് കിടന്നു കഷ്ടപ്പെട്ട് കുടുംബം പോറ്റുന്ന ഒരുവന്‍ വഞ്ചിക്കപ്പെടുന്ന കേട്ട് എല്ലാവരും മ്ലാനരായിപ്പോയ പോലെ

... തങ്ങളെപ്പോലെ കഷ്ടപ്പെടുന്ന ഒരാള്‍ എന്നെല്ലാവര്‍ക്കും തോന്നിയ പോലെ.

"കിടിലന്‍ ... ഇനി അടുത്തത് വെക്ക് മുനീറിക്കാ.." കൂട്ടത്തില്‍ അവിവാഹിതനായ അജ്മല്‍ പറഞ്ഞു .. അവന്‍ മാത്രമേ ഇത് ആസ്വദിച്ചുള്ളൂ എന്ന് തോന്നി .

മുന്പൊരിക്കല്‍ കാഞ്ഞിരപ്പള്ളിക്കാരി ഒരു സൗദി നേഴ്സും കാമുകനും തമ്മിലുള്ള സംഭാഷണം പലവുരു കേട്ട് ആസ്വദിച്ചവരാരും ഇത് അത്രയ്ക്ക് ആസ്വദിച്ചതായി തോന്നിയില്ല. "ബെറ്റുണ്ടോ നിന്നെ ഞാന്‍ തോല്‍പ്പിക്കും മോനെ " എന്നുള്ള സംഭാക്ഷണങ്ങളൊക്കെ ചിലര്‍ ഇടയ്ക്കിടയ്ക്ക് പറഞ്ഞു രസിക്കാറുണ്ടായിരുന്നു. ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി എന്നൊക്കെ കവി പാടിയത് ഇവരെ കുറിച്ചായിരിക്കുമോ എന്തോ.

മുനീര്‍ അടുത്ത സംഭാക്ഷണം കേള്‍പ്പിച്ചു തുടങ്ങി. തലശ്ശേരി ചുവയുള്ള സംഭാക്ഷണം. അതും ഭര്‍ത്താവ്  ഗള്‍ഫിലുള്ള ഒരു വീട്ടമ്മയും, ഭാര്യയും മുതിര്‍ന്ന കുട്ടികളും ഉള്ള കാമുകനും തമ്മിലുള്ള സംഭാക്ഷണം.

വഴിയില്‍ വെച്ച് കണ്ടിട്ട് മിണ്ടാതെ പോയതും, ഇന്ന് രാത്രി വരുന്നുണ്ടെന്നും തുടങ്ങിയ പ്രണയം തുളുമ്പുന്ന സംഭാക്ഷണം. മുന്‍പു കേട്ടതില്‍ ലൈംഗീകതയാണ് കൂടുതലെങ്കില്‍ ഇതില്‍ പ്രണയമാണ് മുന്നിട്ടു നില്ക്കുന്നത്. അയല്പക്കത്തുള്ള ചിലരുടെ പേരുകളും, ചില സ്ഥലപ്പേരുകളും കുട്ടികളുടെ കാര്യങ്ങളും എല്ലാം കടന്നു വരുന്നുണ്ട്. പൊന്നെ, മുത്തെ , എന്നൊക്കെ സുലഭമായുള്ള വിളികള്‍ .

എത്ര വശ്യ മനോഹരമായി, പ്രണയാര്‍ദ്രമായിട്ടാണ് കാമുകന്‍ സംസാരിക്കുന്നത്. ആരും വീണു പോകുന്ന ശൈലി. സ്ത്രീ വളരെ അടക്കത്തോടെയും, ഒതുക്കത്തോടെയുമുള്ള മിത ഭാക്ഷിണിയും. തലശ്ശേരിക്കാരുടെ ചില സംഭാക്ഷണങ്ങള്‍ മറ്റു ജില്ലക്കാര്‍ക്ക് മനസ്സിലാക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്.

ഒടുവില്‍ കാമുകന്‍ ചോദിക്കുന്നു " കുഞ്ഞാലിക്ക ഇത്തവണ വരുമ്പോള്‍ നിങ്ങളെ ഗള്‍ഫിലേക്ക്
കൊണ്ടുപോകുമോ.?"...

"ഇല്യാ ...അതിനു തക്ക വരുമാനോന്നും ഇല്ല, പിന്നെ അവിടെ ചിലവോക്കെ കൂടുതലാ" എന്നുത്തരവും

വടകര ഫോണ്‍ വിളിയും ഏതാണ്ട് ഇതുപോലൊക്കെ തന്നെ. ഒരു വ്യത്യാസം മാത്രം. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കാമുകന്‍ ബ്ലൂ ഫിലിം കാണാന്‍ പ്രേരിപ്പിക്കുന്നതാണ് സംഭവം. ചേച്ചിയുടെയും അളിയന്റെയും മുറി അടിച്ചു വാരിയപ്പോള്‍ അവിചാരിതമായി കയ്യില്‍ കിട്ടിയതാണ് സി ഡി . ഇട്ടു കണ്ടപ്പോഴേ നീല ചിത്രമാണെന്ന് മനസ്സിലാക്കി പെണ്‍കുട്ടി ഓഫ്‌ ചെയ്തു. കാമുകനെ വിളിച്ചു സംഭവം പറഞ്ഞപ്പോള്‍ അതിനെ കുറിച്ച് വിശദീകരിച്ചും മറ്റും , വീണ്ടും കാണാന്‍ പ്രേരിപ്പിക്കുകയാണ് കാമുകന്‍. എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടിയുടെ മണ്ടന്‍ ചോദ്യങ്ങളും, സംശയങ്ങളും കാമുകന്‍ ഒരു സെക്സോളജിസ്റ്റിന്റെ വൈദഗ്ദ്യത്തോടെ മറുപടി കൊടുക്കുന്നുണ്ട് .

ഭാഗ്യത്തിന് സഹ മുറിയന്‍ മാരുടെ ആരുടേയും പെണ്‍ മക്കള്‍ അത്രയ്ക്ക് മുതിര്‍ന്നിട്ടുണ്ടായിരുന്നില്ല. എങ്കില്‍ പോലും എന്തോ ആര്‍ക്കും അതും അത്രയ്ക്ക് ഉള്‍ കൊള്ളാനായില്ല.

" തൊക്കെ ഒള്ളത് തന്യാവോ പടച്ച റബ്ബേ ... വെറുതെ ഓരോരുത്തര് ഉണ്ടാക്കണതാവും " കൂട്ടത്തില്‍ ഏറ്റവും നിഷ്കളങ്കനായ മുജീബിക്ക ആത്മഗതം പോലെ പറഞ്ഞു ...

പിന്നെ ഇല്യാണ്ടേ .ഇവളുമാരെയൊക്കെ .വിശ്വസിക്കാന്‍ പറ്റൂല .. ഇങ്ങള് തന്നെ നാട്ടീ പോയിട്ട് വര്‍ഷം രണ്ടു കഴിഞ്ഞില്ലേ .. അവര്‍ക്കും ഇല്യേ വികാരങ്ങള് .. എത്രയാന്ന് വെച്ചാ പിടിച്ചു നിക്കണേ ....മുനീര്‍ പൊട്ടിച്ചിരിച്ചു

ജ്ജ് വെറുതെ പിരാന്തു പറേണ്ട.. നമ്മടെ വികാരം തീര്‍ക്കാന്‍ നമ്മള് ഇവിടെ ആരുടെ കൂടെയാ പോണേ ... ചില രാത്രികളീ ഉറക്കം വരാണ്ടേ ഓരോ കിനാവും കണ്ടു .. തിരിഞ്ഞും മറിഞ്ഞും നേരം വെളുപ്പിക്യാ.. ഓര്ക്കവിടെ കുട്ട്യോളും, വാപ്പേം ഉമ്മേം ഒക്കെയില്യെ ..നമ്മളോ ..ഒറ്റക്കല്ലേ ജീവിക്കണേ ... നാട്ടിപ്പോക്ക് നീട്ടി വെക്കണ തന്നെ അവര്ക്ക് വേണ്ടിയല്യെ .. പത്തു കായ് കയ്യില് മിച്ചം വരാന്‍ വേണ്ടി ...... അറബി വീട്ടിലെ വേലക്കാരികളെ മണത്തു നടക്കണ അനക്ക് ഇതൊന്നും മനസ്സിലാവൂല്യ ..കുട്ട്യേ ..

മുനീറൊന്നു ചമ്മി ... "അതൊന്നും പറയണ്ടിക്കാ .. ദാഹോം മോഹോം കൊണ്ട് വലഞ്ഞു ഒരു കോംബൌണ്ടില്‍ പല മുറികളിലായി നെടുവീര്‍പ്പിട്ടു കിടക്കുകയല്ലേ ഞങ്ങള്‍ ഡ്രൈവര്‍മാരും .. വേലക്കാരികളും.. ഞങ്ങള്‍ തമ്മില്‍ വല്ലതും നടക്കുന്നുണ്ടോ എന്നാണു അറബി പെണ്ണുങ്ങളുടെ ശ്രദ്ധ മുഴുവനും. എങ്ങാനും കണ്ടു പിടിച്ചാല്‍ കാന്സെല്‍ അടിച്ചു നാട്ടില്‍ പോകേണ്ടിയും വരും .. ഷേക്ക്‌മാരുടെ വീട്ടിലാണേല്‍ ചുറ്റിനും കാമറയും ഉണ്ടാവും.. പിടിച്ചാല്‍ ജയിലി കിടക്കേണ്ടിയും വരും .."

അത് വരെ മിണ്ടാതിരുന്ന സലാം പറഞ്ഞു " ഗള്‍ഫുകാരുടെ ഭാര്യമാര്‍ എന്ന് വെച്ചാല്‍ ലൈംഗീകമായി വളരെ അസംതൃപ്തരായി ദാഹിച്ചു മോഹിച്ചു പരവശതപ്പെട്ടിരിക്കുന്നവര്‍ എന്നാണു നാട്ടില്‍ മിക്ക ആണുങ്ങളുടെയും ചിന്ത"

സലാം ആലപ്പുഴക്കാരനാണ് , നല്ല ഭാക്ഷാ ശുദ്ധിയും, വായനാ ശീലവും ഉണ്ട് . ഞങ്ങള്‍ക്കിടയില്‍ തൃശൂരും, മലപ്പുറവും , ആലപ്പുഴയും , എറണാകുളവും, കോഴിക്കോടും ആയി മിക്ക ജില്ലക്കാരും ഉണ്ട്. എറണാകുളം ജില്ല കഴിഞ്ഞാല്‍ പിന്നെ നല്ല ഭാഷാ ശുദ്ധി ആലപ്പുഴക്കാര്‍‍ക്കാണ് ഉള്ളത് എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. എന്ന് വെച്ചാല്‍ കൂടുതല്‍ നീട്ടലോ, കുറുക്കലോ, കൂട്ടി ചേര്‍ക്കലുകളോ, പ്രത്യേക ഈണമോ ഒന്നും ഇല്ലാത്ത ഉച്ചാരണം.

"അവരുടെ ഫോണ്‍ നമ്പര്‍ കിട്ടാനും, പരിചയം വളര്‍ത്താനും, എന്ത് സഹായം ചെയ്തു കൊടുക്കാനും ഒക്കെ കിണഞ്ഞു പരിശ്രമിക്കുന്നവരുണ്ട് . ചില പെണ്ണുങ്ങള്‍ ഇതിലൊക്കെ വീഴുകയും ചെയ്യും. സംഗതി നടക്കില്ലെന്നു വന്നാല്‍ അപവാദം പറഞ്ഞു പരത്തുകയും ചെയ്യും. ."

"എന്തിനു സ്വന്തം വീട്ടില്‍ തന്നെ ഭര്‍ത്താവിന്റെ ബാപ്പയുടെയും, സഹോദരങ്ങളുടെയും ശല്യം സഹിക്കുന്നവരുണ്ട്. മൊബൈല്‍ ഫോണില്‍ റോങ്ങ്‌ നമ്പര്‍ അടിച്ചു സൌഹൃദം സ്ഥാപിക്കുന്നവരുമുണ്ട് . ഒരു ലോബി തന്നെ ചിലയിടങ്ങില്‍ ഇങ്ങനെ പ്രവര്ത്തിക്കുന്നുണ്ട്. പെട്ട് പോയാല്‍ പോയത് തന്നെ."

"ഭാര്യാഭര്‍ത്താക്കന്‍ മാര്‍ക്കിടയില്‍ തീവ്രമായ സ്നേഹബന്ധവും, പരസ്പര വിശ്വാസവും, ബഹുമാനവും ഒക്കെയുണ്ടെങ്കില്‍ ആര്‍ക്കും അതിനിടയില്‍ കടന്നു വരാന്‍ സാധിക്കില്ല. ജീവിതത്തില്‍ സ്നേഹത്തിന്റെ ശൂന്യത അനുഭവപ്പെടുമ്പോഴാണ് പലരും ഇത്തരത്തിലുള്ള കുരുക്കില്‍ പെട്ട് പോകുന്നത്. നാട്ടില്‍ നമ്മുടെ കുഞ്ഞുങ്ങളെയും, മാതാ പിതാക്കളെയും ഒക്കെ പരിചരിച്ചു കഴിയുന്ന ഭാര്യമാരോട് നമുക്കുള്ള സ്നേഹവും ബഹുമാനവും നമ്മുടെ ഓരോ ഫോണ്‍ വിളിയിലൂടെയും അവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കണം. മനസ്സിലാക്കി കൊടുക്കാന്‍ നമുക്കും സാധിക്കണം."

"അതുപോലെ തന്റെ ഭര്‍ത്താവ് ഭാര്യയേയും, കുഞ്ഞുങ്ങളെയും , മാതാ പിതാക്കളെയും, സഹോദരങ്ങളെയും, സുഹൃത്തുക്കളെയും എല്ലാം പിരിഞ്ഞു വ്യത്യസ്തമായ ചുറ്റുപാടില്‍, കഷ്ടപ്പെടുന്നത് തങ്ങള്‍ക്കു വേണ്ടിയാണെന്ന ബോധം ഭാര്യമാര്‍ക്കും ഉണ്ടാവണം. ആ സ്നേഹവും, കരുതലും, ബഹുമാനവും ഫോണ്‍ വിളികളിലൂടെ കൈമാറാന്‍ അവര്‍ക്കും കഴിഞ്ഞാല്‍ , പിന്നെ ഏതൊരു പ്രലോഭനങ്ങളേയും അതിജീവിക്കാന്‍ രണ്ടു പേര്‍ക്കും നിഷ് പ്രയാസം സാധിക്കും."

ഇതൊക്കെ കേട്ട് എടങ്ങേറാവാണ്ട് കിടന്നുറങ്ങാന്‍ നോക്ക് . ഇനി ഉച്ചയുറക്കം അടുത്ത വെള്ളിയാഴ്ചയെ കിട്ടൂ"

മുനീര്‍ പോയതോടെ എല്ലാവരും മെല്ലെ ഉറങ്ങാന്‍ കിടന്നു .

അസ്വസ്ഥമായ ചിന്തകളോടെ . ആകുലമായ , അശാന്തമായ മനസ്സുകളോടെ .

പ്രിയപ്പെട്ടവളെ ഒരു വേള ചിലരെങ്കിലും അവിശ്വസിക്കാന്‍ ശ്രമിക്കുന്നുണ്ടാവുമോ എന്നെനിക്കു തോന്നി. ഞാന്‍ എന്നോടും അതെ ചോദ്യം ചോദിക്കാന്‍ ധൈര്യപ്പെട്ടില്ല.

ഇടക്ക് ഉറക്കത്തില്‍ നിന്നുണര്‍ന്നു അടുക്കളയിലേക്കു നടക്കുമ്പോള്‍ ഇരുപതു വയസ്സുകാരന്‍ അജ്മല്‍ ഫോണില്‍ ആരോടോ സംസാരിക്കുന്നു.

" ഉമ്മാ ഉപ്പയോട്‌ പോലും ഫോണില്‍ സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം... ഫോണ്‍ വിളികളൊക്കെ പലരും ചോര്‍ത്തിയെടുത്തു റെക്കോര്‍‍ഡു ചെയ്യുന്നുണ്ട്. എന്നിട്ട് മറ്റുള്ളവരുടെ മോബൈലിലേക്ക് അയച്ചു കൊടുക്കും .. സൂക്ഷിക്കണം"

അവന്റെ ഉപ്പ വളരെക്കാലമായി സൌദിയിലാണെന്നും രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോഴേ വരാറുള്ളു എന്ന് പറഞ്ഞതും ഞാനോര്ത്തു പോയി .

എന്തായാലും വളരെ ഭംഗിയായി അവനതു കൈകാര്യം ചെയ്യുന്ന കേട്ട് എനിക്ക് സന്തോഷം തോന്നി. ഞാന്‍ എങ്ങിനെ വാമ ഭാഗത്തോട് ഇതൊന്നവതരിപ്പിക്കും എന്ന ചിന്തയിലാണ്ടു.

17 comments:

ഇഞ്ചൂരാന്‍ said...

kollam

smitha adharsh said...

പോസ്റ്റ്‌ വായിച്ചു ട്ടോ.ഇതൊക്കെ ഉള്ളതാണോ?

ചാണ്ടിച്ചൻ said...

ഇതൊക്കെ ഒള്ളത് തന്നെ എന്റെ ടീച്ചറെ...
സുനില്‍...അസൂയാവഹം...താങ്കളുടെ അവതരണം...

siva // ശിവ said...

ഞാനും ഇതുപോലെ ചില റെക്കൊഡിങ്ങുകള്‍ കേട്ടിട്ടുണ്ട്...

Kalam said...

Reactions : തമാശ, രസകരം, കൂള്‍

ഇതൊന്നുമല്ല This is shocking!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സംഭവം ഇത് 'ദാഹത്തിന്റെ' പ്രശ്നം ആണെങ്കിലും ശരിക്കും ഗൌരവമര്‍ഹിക്കുന്ന ചിന്തയാണിത്. നമ്മുടെ കാലിന്നടിയില്‍ നിന്ന് മണ്ണൊലിച്ചു പോകുംബോഴേ നമുക്ക് വിഷയത്തിന്റെ വീര്യം അറിയൂ .

രാജേഷ്‌ ചിത്തിര said...

gud presntation...of a reality

ഏ.ആര്‍. നജീം said...
This comment has been removed by the author.
ഏ.ആര്‍. നജീം said...

വളരെ പ്രസക്തമായ ഒരു വിഷയം.ചില ബാച്ചിലര്‍‌ റൂമുകളില്‍ യൂട്യൂബില്‍ ഇത്തരം ചില ഫോണ്‍ സംഭാഷണങ്ങള്‍ സ്പീക്കര്‍ ഫോണില്‍ ഇട്ട് ആസ്വദിക്കുന്നത് കാണുമ്പോള്‍ പലപ്പോഴും ഓര്‍ത്തുപോകാറുണ്ട്. ഇവിടെയോ ആരെയോ സ്നേഹം നടിച്ചു ബലിയാടാക്കപ്പെട്ടതാവില്ലെ. അവരുടെ ആരെങ്കിലും ഇതു കേട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തോന്നിയ വികാരമെന്താവാം..? നന്നായി എഴുതി അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദങ്ങള്‍ സുനില്‍ :)

Maya Sajeev said...

അതി ഗംഭീരം മാഷെ

smiley said...
This comment has been removed by the author.
smiley said...

ചില ജീവിത യാഥാര്‍ത്യങ്ങള്‍

നിസ്സഹായന്റെ ദുരവസ്ഥ
ചൂഷണം ചെയ്യപെടുന്നത്
കേരള സമൂഹത്തില്‍ എല്ലായിടത്തും
ഒരു പൊതു സ്വഭാവം ആയി
മാറിയിരിക്കുന്നു..

ഫ്ലാറ്റുകളിലെ ഉന്നത വിരാതികള്‍
ആരും അറിയാതെ പോകുന്നു എന്ന് മാത്രം..

പല്ല് തേക്കുന്നത് ചുംബന മത്സരത്തിനു
പോകാനുള്ള തയ്യാറെടുപ്പ് എന്ന്
ടിവിയില്‍ ടൂത്ത് പേസ്റ്റ്ന്‍റെ പരസ്യം.

കാണുന്ന കുഞ്ഞു തന്‍റെ ബാലപാഠം തുടങ്ങുന്നു


ഗുഡ് ജോബ്‌

jayanEvoor said...

ദെന്തൊക്കെയാ പടച്ചോനേ, ഈ നാട്ടീ നടക്കണത്!

സത്യായിട്ടും ഞെട്ടി!

Anonymous said...

സുനിലേട്ടാ... ബോഗ്ഗ് ഇന്നാണ് വായിക്കാന്‍ കഴിഞ്ഞത്.. വാത്സല്യ പ്രയോഗങ്ങള്‍ കൂടി ഉള്‍പെടുത്തിയത്‌ കൊണ്ട് കഥാപാത്രങ്ങളെ കൊറച് മനസ്സിലാക്കാന്‍ കഴിഞ്ഞു.. നല്ല ആശയങ്ങള്‍ .....
ഭാവുകങ്ങള്‍.. ഞാന്‍ പറയാന്‍ അര്‍ഹതപെട്ടവാന്‍ അല്ല ...എങ്കില്‍ കൂടിയും...

Muralee Mukundan , ബിലാത്തിപട്ടണം said...

നന്നായി അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ സുനിൽ ഭായ്

ഷബീര്‍ - തിരിച്ചിലാന്‍ said...

പ്രസക്തമായ ചിന്താവിഷയം തന്നെയാണിത്

' നിങ്ങള്‍ നിങ്ങളുടെ പാതിവ്യത്യം സംരക്ഷിക്കുവിന്‍, സര്‍വ്വനാധന്‍ നിങ്ങളുടെ വീട്ടില്‍ ഉള്ളവരുടെയും പാതിവ്യത്യം സംരക്ഷിക്കപ്പെടും.'
നബി വചനം...

Unknown said...

ee muneerinea enikonnu kannan pattumoo? friend akkanaaa.........